My Photo
Name:
Location: Chennai, Tamil Nadu, India

Wednesday, August 24, 2005

സിനിമോത്സവം - II

Film festival-ലെ വ്യാഴാഴ്ചത്തെ സിനിമ ഫെല്ലിനിയുടെ തന്നെ മറ്റൊരു ക്ലാസ്സിക്‌ ആയ "ലാ സ്ത്രാദ" ആയിരുന്നു. നാടുകള്‍തോറും ചുറ്റിനടന്ന് അഭ്യാസപ്രകടനങ്ങള്‍ ചെയ്യുന്ന "സമ്പാനോ" എന്നയാള്‍ തന്റെ സംഘത്തിലേക്ക്‌ "ജെത്സോമിന" എന്ന യുവതിയെ എടുക്കുന്നു. അവള്‍ വളരെ ഉത്സാഹിയാണെങ്കിലും, പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നു. ഈ അവഗണനയും, സമ്പാനോയുടെ പരുക്കന്‍ സ്വഭാവവും ജെത്സോമിനയുടെ ജീവിതം ഒരു മടുപ്പിലേക്കു നയിക്കുന്നു. അവള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, വീണ്ടും സമ്പാനോയുടെ കയ്യില്‍ തന്നെ വന്നു ചേരുന്നു. ചില പ്രത്യേകസാഹചര്യത്തില്‍ ഒരു കൊലപാതകത്തിനു സാക്ഷിയാകേണ്ടി വരുന്നതുമൂലം ജെത്സോമിനയുടെ മാനസിക സമനില തെറ്റുന്നു. സമ്പാനോ അവളെ വഴിയിലുപേക്ഷിച്ചു പോകാന്‍ നിര്‍ബദ്ധനാകുന്നു. സമ്പാനോയുടെ പരുക്കന്‍ കഥാപാത്രവും, ജെത്സോമിനയുടെ ഒരു ചെറിയകുട്ടിയുറ്റേതുപോലുള്ള കഥാപാത്രവും, വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്‌. ഫെല്ലിനിയുടെ മറ്റൊരു ക്ലാസ്സിക്‌.............

വെള്ളിയാഴ്ച ജപ്പാനീസ്‌ സംവിധായകനായ അകിര കുറോസാവയുടെ "റാന്‍" എന്ന ചിത്രമായിരുന്നു. ഹിദെതൊറ എന്ന രാജാവ്‌ അദ്ദേഹത്തിന്റെ 70-ാ‍ം വയസ്സില്‍ മക്കള്‍ക്കു അധികാരം കൈമാറുന്നു. അധികാരം ലഭിച്ച മക്കള്‍, അച്ഛനെതിരെ തിരിയുന്നു. രാജപദവിയും,
മക്കളുമായുള്ള ഏറ്റുമുട്ടലില്‍ രാജഗൃഹവും ഉപേക്ഷിക്കേണ്ടിവന്ന ഹിദെതൊറയെ അദ്ദേഹത്തിന്റെ ഭൂതകാല ചെയ്തികള്‍ തിരിച്ചടി നല്‍കുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം.

ശനിയാഴ്ച മറ്റൊരു പ്രസിദ്ധ സിനിമയായ The bicycle thief ആയിരുന്നു. രണ്ടുകൊല്ലത്തെ തൊഴിലില്ലായ്മക്കൊടുവിലായി അന്റോണിയൊ എന്നയാള്‍ക്ക്‌, പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ജോലി കിട്ടുന്നു. ആ ജോലിക്ക്‌ സൈക്കിള്‍ നിര്‍ബ്ബന്ധമാണ്‌. കയ്യിലുള്ള പല വിലപിടിപ്പുള്ള സാധനങ്ങളും വിറ്റ്‌, അയാള്‍ ഒരു സൈക്കിള്‍ സംഘടിപ്പിച്ച്‌ ജോലിക്കു ചേരുന്നു. വളരെ സന്തോഷവാനായി ആദ്യദിവസം ജോലിക്കു പോകുന്ന അയാളുടെ സന്തോഷം അധികം നീണ്ടു നില്‍ക്കുന്നില്ല. അയാളുടെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. സൈക്കിള്‍ കണ്ടുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ നിരാശനായിത്തീരുന്ന അയാള്‍ അവസാനം മറ്റൊരു സൈക്കിള്‍ മോഷ്ടിക്കാന്‍ നോക്കുകയും, പിടിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ തൊഴിലില്ലായ്മയെ ആസ്പദമാക്കി വളരെ ഭംഗിയായി മനസ്സില്‍ തട്ടുന്ന വിധം അവതരിപ്പിച്ചിട്ടുള്ള ഒരു ചിത്രമായിരുന്നു ഇത്‌.

ഈ മേളയിലെ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഞായറാഴ്ച പ്രദര്‍ശിപ്പിച്ച മജിദ്‌ മജിദിയുടെ Children of Heaven ആയിരുന്നു. വളരെ ലളിതമായൊരു കഥയെ അതിസുന്ദരമായി അവതരിപ്പിക്കുന്നതിന്റെ ഒരു ഉത്തമോദാഹരണമാണീ സിനിമ. Ali-യും Zhara-യും വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാരാണ്‌. ഒരു ദിവസം Zhara-യുടെ ചെരുപ്പു നഷ്ടപ്പെടുന്നു. അച്ഛനമ്മമാരെ അറിയിച്ചാല്‍ തല്ലുകിട്ടുമെന്ന ഭയത്താല്‍, അവരെ അറിയിക്കാതെ കഴിക്കാന്‍ ഇവര്‍ അലിയുടെ ചെരുപ്പു share ചെയ്യുന്നു. ഒരു ദിവസം അലി ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നു. ആ മത്സരത്തില്‍ മൂന്നാം സമ്മാനം ഒരു ജോടി ഷൂസുകളാണ്‌. അലി മൂന്നാമതെത്താന്‍ ശ്രമിക്കുമെങ്കിലും അവസാനം ഒന്നാമതെത്തുന്നു. ഒന്നാമതെത്തിയതിന്റെ സങ്കടവുമായി അലി വീട്ടില്‍ തിരിച്ചെത്തുന്നു. അപ്പോഴേക്കും അവരുടെ അച്ഛന്‍ Zhara-ക്ക്‌ പുതിയ ഒരു ഷൂ വാങ്ങിക്കൊടുക്കുന്നു.

ഈ സിനിമകളില്ലാം തന്നെ എന്നെ ആകര്‍ഷിച്ചത്‌ ആഖ്യാനശൈലിയാണ്‌. ഒരു സൈക്കിള്‍ മോഷണം പോകുന്നതോ, ദാരിദ്ര്യത്തിന്റെ നടുവില്‍ ജീവിക്കുന്ന ഒരു കുട്ടിയുടെ ചെരുപ്പു നഷ്ടപ്പെടുന്നതോ അല്ലെങ്കില്‍ ഒരു പശ്ചാത്തപത്തില്‍ നിന്നുടലെടുക്കുന്ന പ്രേമമോ ഒരു ഗംഭീരന്‍ മൂലകഥ എന്നു തോന്നുകയില്ല. പക്ഷേ അവരുടെ കഥ പറയുന്ന ശൈലിയാണ്‌ മനോഹരം. ഉദാഹരണത്തിന്‌, അക്കിര കുറോസാവയുടെ സിനിമയുടെ മൂലകഥ നോക്കുകയാണെങ്കില്‍, ഇന്ത്യന്‍ സിനിമകളില്‍ അത്തരം theme കൈകാര്യം ചെയ്ത അനവധി സിനിമകള്‍ കാണാന്‍ കഴിയും. പക്ഷേ അവതരണത്തിന്റെ കേമത്തം തന്നെയാണ്‌ ഈ സിനിമകളെ
ക്ലാസ്സിക്കുകളാക്കിത്തീര്‍ക്കുന്നത്‌.

കൂടുതല്‍ വിസ്തരിച്ചെഴുതണം എന്നൊക്കെയുണ്ട്‌. സമയമില്ലായ്മയാണ്‌ ഒരു പ്രധാന പ്രശ്നം. എന്നാലാവും വിധം ചെയ്യുന്നു.................

3 Comments:

Blogger ചില നേരത്ത്.. said...

അകിര കുറോസാവയുടെ "റാന്‍" എന്ന film കാണണമെന്ന് കുറെ കാലമായി കരുതുന്നു. ഇതിവൃത്തം കുറച്ച്‌ വിസ്തരിച്ച്‌ എഴുതിയാല്‍ നന്നാകുമായിരുന്നു.
-ibru-

5:25 PM  
Blogger Kalesh Kumar said...

ജയൻ, നന്നായിട്ടുണ്ട്!

5:35 PM  
Blogger SunilKumar Elamkulam Muthukurussi said...

assalaayee jayaa. sinima kaaNaan ishTamillyenkilum vaayikkaan ishTamaaN~.

8:14 PM  

Post a Comment

<< Home